നിങ്ങൾക്കറിയാലൊ,ദേവി ഇപ്പൊ പ്രൊജക്റ്റ് ചെയ്യൂവല്ലെ.അതോണ്ട് കാലത്തെണീറ്റ്, റെഡിയായി പോകുന്നതു കോളേജിലെക്കല്ല..പ്പ്രൊജെക്റ്റ് ചെയുന്ന കമ്പനിയിലേക്കാ.കൂട് എന്നു അർത്ഥം വരുന്ന ഒരു വലിയ കമ്പനിയിലെക്ക്.അവിടെ പോയിത്തുടങ്ങിയതിൽ പിന്നെ ഒരാഴ്ചയൊക്കെ കടന്നു പോകുന്നതു അറിയാറെയില്ല.ഞായറാഴ്ച മാത്രേ ഒഴിവുള്ളു. അതാണെൻകി ഒന്നിനും മതിയാവുകയും ഇല്ല.അങ്ങനെയിരിക്കെ ഒരു ദിവസം...
അതൊരു ശനിയാഴ്ച ആയിരുന്നു.എന്നത്തെയും പോലെ റെഡിയായി ഇറങ്ങി.സത്യത്തിൽ അതൊരു പബ്ലിക്ക് ഹോളീഡേ ആയിരുന്നു, പൊതു അവധി.കർക്കിടകവാവ്.പക്ഷെ, എന്തു ചെയ്യാം, നമ്മടെ കമ്പനിയിൽ ഈ പറഞ്ഞ അവധികളൊന്നും ഇല്ല.പിന്നെ, വേണമെൻകിൽ ലീവ് എടുക്കാം കേട്ടൊ.വെറുതെ മടി പിടിപ്പിക്കേണ്ട എന്നു കരുതി ,ലീവ് എടുക്കാനും നോക്കിയില്ല.അങ്ങനെ അച്ഛന്റെ കയ്യീന്നു വട്ടച്ചെലവിനു കാശും വാങ്ങി പുറപ്പെട്ടു. സർക്കാരു വണ്ടിയിലാണു യാത്ര.കെ .എസ്.ആർ.റ്റി.സി ബസ് ആണു ഉദ്ദേശിച്ചതു ട്ടൊ.പഠിപ്പിന്റെ ആദ്യ വർഷം മുഴുവനും ,മൊത്തം വണ്ടിക്കൂലിയും മുടക്കിയാർന്നു യാത്ര.ഈ രണ്ടാം വർഷവും ആ സ്ഥിതി തുടർന്നാൽ അച്ഛന്റെ കീശ കാലിയാകുമെന്നോർത്തും, അല്ലറ ചില്ലറ ചിലവുകൾക്കായുള്ള എന്റെ പോക്കറ്റൂ മണി നീക്കിയിരുപ്പു കുറയുമെന്നൊർത്തും ബസ് കൺസഷനു അപേക്ഷ കൊടുത്തു, അങ്ങനെ ഇപ്പോൾ അങ്ങനെയാണു കോളെജിൽ പോക്ക്.അതു കൊണ്ടു കയ്യിൽ കാശുണ്ടൊന്നു നോക്കാൻ മിനക്കെടാറില്ല.രാവിലത്തെ യാത്ര തികച്ചൂം സാധാരണം.ഒരേ ബസ്,ഒരേ കാഴ്ചകൾ,കുറെയൊക്കെ ഒരേ സഹയാത്രികർ,റ്റിക്കറ്റിനു പകരം കാർഡ്,ഒരേ കണ്ടക്റ്റർ,....അങ്ങനെ എല്ലാം എന്നത്തേയും പൊലെ...വൈകുന്നേരമാണു മുകളിൽ പറഞ്ഞ യോഗം..അതിലേക്കു ഞാൻ പതിയെ വരാം..
കമ്പനിയിൽ ചെന്നപ്പോളാകട്ടെ, കൂട്ടൂകാർ പലരും മുങ്ങിയിരിക്കുന്നു.ആകപ്പാടെ പ്രൊജക്റ്റ് കുട്ടികളായി ഞാനും ഒരു കൂട്ടൂകാരിയും മാത്രം.മടി പിടിച്ചിരുന്നു.കുറച്ചൂ പഠിച്ച്, കൂടുതൽ കത്തിയടിച്ച്, ഒരു വിധത്തിൽ ഞങ്ങൾ സമയം കളഞ്ഞു.വൈകിട്ട് കിട്ടിയ ചായയും കുടിച്ചിരുന്നപ്പൊ, അങ്ങു മുങ്ങിയാലൊ എന്നു തോന്നി.ഞാനതു ചോദിക്കാൻ നോക്കിയിരുന്ന പോലെ, ഉടനെ തന്നെ കൂട്ടുകാരിയുടെ സപ്പോർട്ടൂം.പിന്നെ എല്ലാം പെട്ടെന്നായിരുന്നു.'സ്വന്തംവഹ' കളൊക്കെ ബാഗിലാക്കി,പിൻ വാതിൽ വഴി ആരും കാണാതെ രക്ഷപെട്ടു.ഒരു ദിവസം അങ്ങനെ വീട്ടിൽ നേരത്തെ എത്താമല്ലൊ എന്നയിരുന്നു സന്തോഷം.ഗേറ്റിനു മുൻപിൽ വെച്ച് ഞങ്ങൾ വഴി പിരിഞ്ഞു.അവിടന്നു ഒരു സ്വകാര്യ ബസിൽ കയറിപറ്റി,നമ്മുടെ സ്വന്തം സർക്കാർ വണ്ടി കിട്ടണ സ്റ്റോപ്പിലെത്തി.
കുറെ നേരം ബസു കാത്തു നില്ക്കേണ്ടി വന്നു. നാട്ടിൽ വന്ന ചില ഗൾഫുകാരെ പോലെ, വെല്യ ഗമയിൽ ,പത്രാസും കാണിച്ച് ചില ബസുകൾ കടന്നുപോയി.പച്ചയും ,ഓറഞ്ചും നിറത്തിൽ.ഒന്നിൽ എ.സി ഉണ്ടെന്നും കേക്കുന്നു.സത്യമറിയാൻ ഞാനിത് വരെ കയറിയിട്ടില്ല.അത്രക്ക് ജാഡ വണ്ടിയൊന്നും നമക്ക് പറ്റില്ലാന്നേ..അതു കൊണ്ടാ, നമ്മടെ പാവപ്പെട്ട സാധാരണ (ഓർഡിനറി) ബസ് നോക്കി നില്ക്കണെ.[ പരമമായ സത്യം അതൊന്നുമല്ലാട്ടൊ, നമ്മടെ കയ്യിലെ കാർഡ് അവർക്ക് വേണ്ട.ഒരിമ്മിണി പൈസ കൂടുതലുണ്ടെൽ കയറാം. അത് നിയമം].അങ്ങനെ കുറെ സമയം പോസ്റ്റായി നിന്നു മടുത്തപ്പോളാണു അല്ലറ ചില്ലറ ഷോപ്പിങ്ങ് നടത്തിയാലൊ എന്ന് മണ്ടയിൽ ഉദിച്ചത്.ഇവിടന്നേ വങ്ങിയാൽ പ്പിന്നെ വീട്ടിൽ ചെന്നിട്ട് കടയിൽ പോകേണ്ടല്ലൊ.ഇപ്പൊ എന്തായാലും വെറുതെ നില്ക്കുവല്ലെ, ടൈം മാനേജ്മെന്റിനെ പറ്റി ഏതൊക്കെയൊ മഹാന്മാർ പലതും പറഞ്ഞതോർത്തു.എന്നാ ശരി, അതു നടക്കട്ടെ.ഷോപ്പിങ്ങ് വളരെ ഗംഭീരമായി നടന്നു, കയ്യിലുള്ള കാശു മിക്കതും തീർന്നു.അവസാനം ഒരു 20 രൂപ ബാക്കിയായി.സാരമില്ല, അതു കയ്യിലിരിക്കട്ടെ എന്നു കരുതി മുന്നൊട്ടൂ നടന്നപ്പോഴാണു അതു കണ്ണിൽ പെട്ടത്.മറ്റൊന്നുമല്ലാ,, ഇത്തവണത്തെ വനിത.ആസിഫ് അലിയും,അർച്ചന കവിയും വധൂവരന്മാരുടെ വേഷത്തിൽ പോസ് ചെയ്തിരിക്കുന്നു.ഇത്തവണ വെഡ്ഡിങ്ങ് സ്പെഷ്യൽ ആണത്രെ.എന്നാലങ്ങു വാങ്ങിയെക്കാം .കയ്യിലുള്ള അവസാനത്തെ ചില്ലറ കളയണൊ എന്നു ചിന്തിക്കാതിരുന്നില്ല.പിന്നെ, എന്തിനു പേടിക്കണം,എന്റെ കയ്യിൽ കൺസഷൻ കാർഡ് ഉണ്ടല്ലൊ.അങ്ങനെ, അതും ബാഗിലാക്കി, ഉടൻ വന്ന ബസിൽ കയറി.ഇരിക്കാൻ സീറ്റും കിട്ടി.പിന്നെന്തു വേണം.
അങ്ങനെ സുഖമായി ഇരിക്കുമ്പോളാണു, കണ്ടക്റ്റർ വന്നത്.ഞാനുടനെ വളരെ ഭദ്രമായി ഡയറിക്കുള്ളിൽ വെച്ചിരുന്ന കാർഡ് എടുത്തു നീട്ടി.പുള്ളി അത് വാങ്ങിയില്ല.ചിലർ അങ്ങനെയാണു, കാർഡിൽ വരക്കുന്നത് താല്പര്യമില്ല.എന്നാൽ അത് കാണിച്ചില്ലെൽ വഴക്കും പറയും.ഈ കണ്ടക്റ്ററും ആ ടൈപ്പ് ആണെന്നു കരുതിയ എനിക്കു തെറ്റി.പുള്ളീടെ ഡയലോഗ് വേഗം വന്നു."ഇന്നു കാർഡ് എടുക്കില്ല, അവധി ആണു.."ഈശ്വര"! ..ഒരെ സമയം എനിക്കു ചിരിയും കരച്ചിലും വന്നു.രാവിലെ വരച്ചതാണെന്നു പരഞ്ഞിട്ടൂം നോ രക്ഷ!.അവസാനം എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു.ഉള്ള പൈസ കൊടുത്തു അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം.എ.ടി,എമ്മിൽ നിന്നു പൈസ എടുത്ത് വീട്ടിൽ പോകാം.അങ്ങനെ ഞാൻ ഉള്ള ചില്ലറ തപ്പുമ്പൊൾ ആണു അടുത്തിരുന്ന ചേച്ചി ഇടപെട്ടതു.അവർക്ക് എന്റെ തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ ആണു ഇറങ്ങേണ്ടത്.പറഞ്ഞു വന്നാൽ ഒരേ നാട്ടുകാർ.ആ സ്നേഹം തോന്നിയതു കൊണ്ടാവും, അവരു എനിക്കു ബാക്കി വേണ്ട പൈസ തന്നു സഹായിച്ചു.ഇനി ഞാൻ ഇടക്കു വെച്ചു ഇറങ്ങേണ്ടാന്നും പറഞ്ഞു.ഹൊ..!! അങ്ങനെ, രക്ഷപെട്ടു.അവർക്കും, അവരെ എന്റെ അടുത്തിരുത്തിയ ദൈവത്തിനും ഞാൻ നന്ദി പറഞ്ഞു.അവർക്കൂ ഞാൻ വാങ്ങിയ വനിത കൊടുത്തെൻകിലും അവർ വാങ്ങിയില്ല.ഇറങ്ങാൻ നേരം വീണ്ടും എന്നെൻകിലും കാണാം എന്നു പറഞ്ഞു അവരു ഇറങ്ങി.
കുറെ നേരം ബസു കാത്തു നില്ക്കേണ്ടി വന്നു. നാട്ടിൽ വന്ന ചില ഗൾഫുകാരെ പോലെ, വെല്യ ഗമയിൽ ,പത്രാസും കാണിച്ച് ചില ബസുകൾ കടന്നുപോയി.പച്ചയും ,ഓറഞ്ചും നിറത്തിൽ.ഒന്നിൽ എ.സി ഉണ്ടെന്നും കേക്കുന്നു.സത്യമറിയാൻ ഞാനിത് വരെ കയറിയിട്ടില്ല.അത്രക്ക് ജാഡ വണ്ടിയൊന്നും നമക്ക് പറ്റില്ലാന്നേ..അതു കൊണ്ടാ, നമ്മടെ പാവപ്പെട്ട സാധാരണ (ഓർഡിനറി) ബസ് നോക്കി നില്ക്കണെ.[ പരമമായ സത്യം അതൊന്നുമല്ലാട്ടൊ, നമ്മടെ കയ്യിലെ കാർഡ് അവർക്ക് വേണ്ട.ഒരിമ്മിണി പൈസ കൂടുതലുണ്ടെൽ കയറാം. അത് നിയമം].അങ്ങനെ കുറെ സമയം പോസ്റ്റായി നിന്നു മടുത്തപ്പോളാണു അല്ലറ ചില്ലറ ഷോപ്പിങ്ങ് നടത്തിയാലൊ എന്ന് മണ്ടയിൽ ഉദിച്ചത്.ഇവിടന്നേ വങ്ങിയാൽ പ്പിന്നെ വീട്ടിൽ ചെന്നിട്ട് കടയിൽ പോകേണ്ടല്ലൊ.ഇപ്പൊ എന്തായാലും വെറുതെ നില്ക്കുവല്ലെ, ടൈം മാനേജ്മെന്റിനെ പറ്റി ഏതൊക്കെയൊ മഹാന്മാർ പലതും പറഞ്ഞതോർത്തു.എന്നാ ശരി, അതു നടക്കട്ടെ.ഷോപ്പിങ്ങ് വളരെ ഗംഭീരമായി നടന്നു, കയ്യിലുള്ള കാശു മിക്കതും തീർന്നു.അവസാനം ഒരു 20 രൂപ ബാക്കിയായി.സാരമില്ല, അതു കയ്യിലിരിക്കട്ടെ എന്നു കരുതി മുന്നൊട്ടൂ നടന്നപ്പോഴാണു അതു കണ്ണിൽ പെട്ടത്.മറ്റൊന്നുമല്ലാ,, ഇത്തവണത്തെ വനിത.ആസിഫ് അലിയും,അർച്ചന കവിയും വധൂവരന്മാരുടെ വേഷത്തിൽ പോസ് ചെയ്തിരിക്കുന്നു.ഇത്തവണ വെഡ്ഡിങ്ങ് സ്പെഷ്യൽ ആണത്രെ.എന്നാലങ്ങു വാങ്ങിയെക്കാം .കയ്യിലുള്ള അവസാനത്തെ ചില്ലറ കളയണൊ എന്നു ചിന്തിക്കാതിരുന്നില്ല.പിന്നെ, എന്തിനു പേടിക്കണം,എന്റെ കയ്യിൽ കൺസഷൻ കാർഡ് ഉണ്ടല്ലൊ.അങ്ങനെ, അതും ബാഗിലാക്കി, ഉടൻ വന്ന ബസിൽ കയറി.ഇരിക്കാൻ സീറ്റും കിട്ടി.പിന്നെന്തു വേണം.
അങ്ങനെ സുഖമായി ഇരിക്കുമ്പോളാണു, കണ്ടക്റ്റർ വന്നത്.ഞാനുടനെ വളരെ ഭദ്രമായി ഡയറിക്കുള്ളിൽ വെച്ചിരുന്ന കാർഡ് എടുത്തു നീട്ടി.പുള്ളി അത് വാങ്ങിയില്ല.ചിലർ അങ്ങനെയാണു, കാർഡിൽ വരക്കുന്നത് താല്പര്യമില്ല.എന്നാൽ അത് കാണിച്ചില്ലെൽ വഴക്കും പറയും.ഈ കണ്ടക്റ്ററും ആ ടൈപ്പ് ആണെന്നു കരുതിയ എനിക്കു തെറ്റി.പുള്ളീടെ ഡയലോഗ് വേഗം വന്നു."ഇന്നു കാർഡ് എടുക്കില്ല, അവധി ആണു.."ഈശ്വര"! ..ഒരെ സമയം എനിക്കു ചിരിയും കരച്ചിലും വന്നു.രാവിലെ വരച്ചതാണെന്നു പരഞ്ഞിട്ടൂം നോ രക്ഷ!.അവസാനം എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു.ഉള്ള പൈസ കൊടുത്തു അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം.എ.ടി,എമ്മിൽ നിന്നു പൈസ എടുത്ത് വീട്ടിൽ പോകാം.അങ്ങനെ ഞാൻ ഉള്ള ചില്ലറ തപ്പുമ്പൊൾ ആണു അടുത്തിരുന്ന ചേച്ചി ഇടപെട്ടതു.അവർക്ക് എന്റെ തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ ആണു ഇറങ്ങേണ്ടത്.പറഞ്ഞു വന്നാൽ ഒരേ നാട്ടുകാർ.ആ സ്നേഹം തോന്നിയതു കൊണ്ടാവും, അവരു എനിക്കു ബാക്കി വേണ്ട പൈസ തന്നു സഹായിച്ചു.ഇനി ഞാൻ ഇടക്കു വെച്ചു ഇറങ്ങേണ്ടാന്നും പറഞ്ഞു.ഹൊ..!! അങ്ങനെ, രക്ഷപെട്ടു.അവർക്കും, അവരെ എന്റെ അടുത്തിരുത്തിയ ദൈവത്തിനും ഞാൻ നന്ദി പറഞ്ഞു.അവർക്കൂ ഞാൻ വാങ്ങിയ വനിത കൊടുത്തെൻകിലും അവർ വാങ്ങിയില്ല.ഇറങ്ങാൻ നേരം വീണ്ടും എന്നെൻകിലും കാണാം എന്നു പറഞ്ഞു അവരു ഇറങ്ങി.